Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chhattisgarh

കാട്ടാന ആക്രമണം; ഛത്തീസ്ഗഡിൽ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് മൂന്നുപേർ

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ ഇന്നലെ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഈയാഴ്ച സംസ്ഥാനത്ത് കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.

ഇന്നലെ കൊല്ലപ്പെട്ട രണ്ടുപേരും അതിരാവിലെയുണ്ടായ ആക്രമണങ്ങളിലാണു കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

വനംവകുപ്പിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 330ലധികം ആളുകളാണ് ആന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിന്‍റെ അയൽസംസ്ഥാനമായ ജാർഖണ്ഡിൽ ഒറ്റക്കൊമ്പുള്ള ഒരു കാട്ടാന ഈ വർഷം ജനുവരിയിൽ ഒന്പത് ദിവസത്തിനിടെ വിവിധ ഗ്രാമങ്ങളിലുള്ള 20 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ വെസ്റ്റ് സിംഗ്ഫും ജില്ലയിലെ ഗ്രാമവാസികളെയാണ് ജനുവരി ഒന്നിനും ഒന്പതിനുമിടയിൽ ഈ കാട്ടാന കൊലപ്പെടുത്തിയത്.

National

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല

റായ്പൂർ:ഛത്തീസ്ഗഡില്‍വച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല. കേസിലെ രേഖകളെല്ലാം ലഭിച്ച ശേഷം രണ്ട് ദിവസത്തിനകം ജാമ്യാപേക്ഷ നല്‍കാനാണ് സഭാ നേതൃത്വത്തിന്‍റെ ആലോചന.

മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇവർ ദുര്‍ഗ് സെന്‍ട്രല്‍ ജയിലാണ്.

ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.

നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്താണ് നടന്നതെന്നും സംശയിക്കുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

Kerala

കന്യാസ്ത്രീകളുടെ അറസ്റ്റ് വേദനയുണ്ടാക്കുന്നത്; ആര് ഭരിച്ചാലും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് സിബിസിഐ

തൃശൂര്‍: ഛത്തീസ്ഗഡില്‍വച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വേദനയുണ്ടാക്കുന്നതെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി(സിബിസിഐ) അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മതസ്വാതന്ത്രമുള്ള രാജ്യത്താണ് ഇത് സംഭവിച്ചതെന്നത് ഗൗരവകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

പാവങ്ങള്‍ക്കായി നിലകൊള്ളുന്ന കന്യാസ്ത്രീകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചത്. ഇത് ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനമാണ്.

ഭാരതം ആര് ഭരിച്ചാലും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്‍റിന്‍റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നതിന് നന്ദിയുണ്ട്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകണം.

എല്ലായിടത്തും നന്മയും തിന്മയുമുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവര്‍ ഭയത്തിലാണ് ജീവിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

National

പത്ത് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം; മലയാളി കന്യാസ്ത്രീകള്‍ക്കെതിരെയുള്ള എഫ്ഐആർ പുറത്ത്

റായ്പൂർ: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ വകുപ്പുകള്‍. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.

നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്താണ് നടന്നതെന്നും സംശയിക്കുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടികളെയും സിസ്റ്റർമാരെയും പോലീസിനു പകരം ബജ്‌രംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുനേരേ ഇത്തരം തീവ്ര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്രസർക്കാരിന്‍റെ ഉടനടിയുള്ള ഇടപെടൽ വേണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി വക്താവ് ഫാ. റോബിൻസണ്‍ റോഡ്രിഗസ് ആവശ്യപ്പെട്ടിരുന്നു.

Latest News

Corehub Up